ജറൂസലെം: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഇന്ത്യൻ സന്ദർശനം മാറ്റിവച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.
ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും ചേർന്ന് സന്ദർശനത്തിനായുള്ള പുതുക്കിയ തീയതികൾ നിശ്ചയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ഇസ്രയേലിന് ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മിലുള്ളത് വളരെയേറെ ശക്തമാണ്”- സമൂഹമാധ്യമ പോസ്റ്റിൽ ഓഫീസ് വ്യക്തമാക്കി.
ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, നെതന്യാഹു ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡൽഹി സന്ദർശനം മാറ്റിവച്ചുവെന്ന് ഏതാനും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018ന് ശേഷം നെതന്യാഹു ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണിത്.